اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (1)

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

خَلَقَ الْإِنْسَانَ مِنْ عَلَقٍ (2)

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

اقْرَأْ وَرَبُّكَ الْأَكْرَمُ (3)

നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

الَّذِي عَلَّمَ بِالْقَلَمِ (4)

പേന കൊണ്ട് പഠിപ്പിച്ചവന്‍

عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ (5)

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.

كَلَّا إِنَّ الْإِنْسَانَ لَيَطْغَىٰ (6)

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.

أَنْ رَآهُ اسْتَغْنَىٰ (7)

തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍

إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ (8)

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.

أَرَأَيْتَ الَّذِي يَنْهَىٰ (9)

വിലക്കുന്നവനെ നീ കണ്ടുവോ?

عَبْدًا إِذَا صَلَّىٰ (10)

ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.

أَرَأَيْتَ إِنْ كَانَ عَلَى الْهُدَىٰ (11)

അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

أَوْ أَمَرَ بِالتَّقْوَىٰ (12)

അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍

أَرَأَيْتَ إِنْ كَذَّبَ وَتَوَلَّىٰ (13)

അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَىٰ (14)

അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?

كَلَّا لَئِنْ لَمْ يَنْتَهِ لَنَسْفَعًا بِالنَّاصِيَةِ (15)

നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .

نَاصِيَةٍ كَاذِبَةٍ خَاطِئَةٍ (16)

കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.

فَلْيَدْعُ نَادِيَهُ (17)

എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.

سَنَدْعُ الزَّبَانِيَةَ (18)

നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.

كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ ۩ (19)

നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.