وَالضُّحَىٰ (1)

പകലിന്റെ ആദ്യപാതി സാക്ഷി.

وَاللَّيْلِ إِذَا سَجَىٰ (2)

രാവു സാക്ഷി; അത് പ്രശാന്തമായാല്‍.

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ (3)

നിന്റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.

وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَىٰ (4)

തീര്‍ച്ചയായും വരാനുള്ളതാണ് വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം.

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ (5)

വൈകാതെ തന്നെ നിന്റെ നാഥന്‍ നിനക്കു നല്‍കും; അപ്പോള്‍ നീ സംതൃപ്തനാകും.

أَلَمْ يَجِدْكَ يَتِيمًا فَآوَىٰ (6)

നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ?

وَوَجَدَكَ ضَالًّا فَهَدَىٰ (7)

നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ അവന്‍ നിന്നെ നേര്‍വഴിയിലാക്കിയില്ലേ?

وَوَجَدَكَ عَائِلًا فَأَغْنَىٰ (8)

നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ?

فَأَمَّا الْيَتِيمَ فَلَا تَقْهَرْ (9)

അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.

وَأَمَّا السَّائِلَ فَلَا تَنْهَرْ (10)

ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ (11)

നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിച്ചുകൊള്ളുക.