قُلْ أَعُوذُ بِرَبِّ النَّاسِ (1)

പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.

مَلِكِ النَّاسِ (2)

ജനങ്ങളുടെ രാജാവിനോട്.

إِلَٰهِ النَّاسِ (3)

ജനങ്ങളുടെ ആരാധ്യനോട്.

مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4)

ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5)

അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.

مِنَ الْجِنَّةِ وَالنَّاسِ (6)

മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.