وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ (1)

കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!

الَّذِي جَمَعَ مَالًا وَعَدَّدَهُ (2)

അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ (3)

ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.

كَلَّا ۖ لَيُنْبَذَنَّ فِي الْحُطَمَةِ (4)

സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

وَمَا أَدْرَاكَ مَا الْحُطَمَةُ (5)

ഹുത്വമ എന്തെന്ന് നിനക്കറിയാമോ?

نَارُ اللَّهِ الْمُوقَدَةُ (6)

അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.

الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ (7)

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.

إِنَّهَا عَلَيْهِمْ مُؤْصَدَةٌ (8)

അത് അവരുടെ മേല്‍ മൂടിയിരിക്കും;

فِي عَمَدٍ مُمَدَّدَةٍ (9)

നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.