بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ (1)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2)

സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

الرَّحْمَٰنِ الرَّحِيمِ (3)

പരമകാരുണികനും കരുണാനിധിയും.

مَالِكِ يَوْمِ الدِّينِ (4)

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5)

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6)

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.