وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ (1)

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

الَّذِي جَمَعَ مَالًا وَعَدَّدَهُ (2)

അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ (3)

അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.

كَلَّا ۖ لَيُنْبَذَنَّ فِي الْحُطَمَةِ (4)

നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

وَمَا أَدْرَاكَ مَا الْحُطَمَةُ (5)

ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

نَارُ اللَّهِ الْمُوقَدَةُ (6)

അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.

الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ (7)

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ

إِنَّهَا عَلَيْهِمْ مُؤْصَدَةٌ (8)

തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.

فِي عَمَدٍ مُمَدَّدَةٍ (9)

നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.