بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ (1)

പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2)

സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.

الرَّحْمَٰنِ الرَّحِيمِ (3)

പരമകാരുണികന്‍. ദയാപരന്‍.

مَالِكِ يَوْمِ الدِّينِ (4)

വിധിദിനത്തിന്നധിപന്‍.

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5)

നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6)

ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)

നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.